![]() |
| ഈ ലോകത്തോടു വിടപറഞ്ഞ എന്‍റെ സ്നേഹിതര്‍ക്കായ്.... |
പ്രതീക്ഷയിലൊരുപിടി സ്വപ്നങ്ങളു-
മായ്, നിന്നെയും കാത്തു ഏകാകിയായ്
ഞാനിരുന്നീ വിശ്വത്തില്‍.
അതുകണ്ടു ചിലരടക്കം പറഞ്ഞു ഭ്രാന്തന്‍
ഈ ലോകമെന്തെന്നറിയാത്തവന്‍!
സൂരൃനും ചന്ദ്രനും പലകുറി വന്നുപോയി.
പലസംവല്‍സരങ്ങള്‍ മാഞ്ഞു പോയതും
ഞാനറിഞ്ഞീല നിന്‍ ഓര്‍മയില്‍!
ഇന്നും ഞാനിരിക്കുന്നീ മാവിന്‍
ചുവട്ടില്‍ നിന്നെയും കാത്തു!
വസന്തവും, ഗ്രീഷ്മവും, വേനലും,
മഴയും, മഞ്ഞും വന്നു പോയതും
ഞാനറിഞ്ഞീല നീ വരുമെന്ന പ്രതീക്ഷയില്‍.
എന്‍ കാല്ചുവട്ടിലെ പുല്‍-
നാമ്പുകള്‍ പലകുറി കരിഞ്ഞു,
കിളിര്‍ത്തു, പൂവിട്ടു പലതല-
മുറകളുടെ ശേഷിപ്പുമായ് പുതു
മുകുളങ്ങള്‍ നാമ്പിട്ടതും, കിളികള്‍
കൂടൊരുക്കി പുതു തലമുറകള്‍ക്ക്
പലകുറി ജന്മമേകിയതും,
ഞാനറിഞ്ഞീല നീ വരുമെന്ന പ്രതീക്ഷയില്‍.
ചിത്രജാലകത്തിലെ വര്‍ണ്ണ
രാജികളില്‍ തീര്‍ത്തൊരു
സ്വപ്നമായെന്‍ മുന്നിലെത്തുന്നു
നമ്മുടെ കുട്ടിക്കാലവും, സൗഹൃദവും,
ഗ്രാമഭംഗിയും, നാടന്‍ പാട്ടും,
ഗ്രാമീണകലയും, കളികളും,
ഉത്സവപറമ്പും, വിദ്യാലയവും,
മഴയും,തോടും, കുളവും,
പരല്‍ മീനും,കിളികളും,
അണ്ണാറകണ്ണനും, മാമ്പഴവുമെല്ലാം!
ജീവനറ്റശരീരമായ് നീയെത്തിയതും,
എന്നോടൊന്നുമുരിയടാതെയീ-
മാവിന്‍ ചുവട്ടിലന്ത്യവിശ്രമം
കൊള്ളുന്നതും ഞാനറിയുന്നു,
ഏകാകിയായ് നിന്നരികിലിരുന്നു.
ഒരുനാള്‍ നിന്നരികിലെത്തുമെന്ന
പ്രതീക്ഷയും പേറി ഞാനിരിക്കുന്നീ-
വിശ്വത്തില്‍ നിന്‍ ഓർമയുമായ്.
കുളപ്പുറം ഷാജി.


